അമൃത്സര്‍: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇതിനോടകം പഞ്ചാബിൽ നടപ്പാക്കിക്കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം തള്ളി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രണ്ട് മാസത്തിലേറെയായി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പഞ്ചാബില്‍ നിയമങ്ങള്‍ നടപ്പാക്കിയെന്ന് തരത്തിൽ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഭക്ഷ്യമന്ത്രി ഭരത്ഭൂഷണ് ആഷുവിന്റെ പ്രസ്താവനയെ ഒരു ദിനപത്രം വളച്ചൊടിച്ചു.തുടർന്ന് മറ്റുമാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കാനുള്ളത് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാണ്.കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളെ ആദ്യമായി എതിര്‍ത്തത് പഞ്ചാബാണ്. പുതിയ നിയമങ്ങള്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിന് സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ പറഞ്ഞു.