ന്യൂഡല്‍ഹി: ഐഎസ് കേസിൽ മലയാളിക്ക് തടവും പിഴയും. ഏഴ് വര്‍ഷം കഠിന തടവിനും 73,000 രൂപ പിഴയുമാണ് ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്.ഡല്‍ഹി എന്‍ഐഎ കോടതി കണ്ണൂര്‍ സ്വദേശിയായ ഷാജഹാനെതിരെയാണ് ശിക്ഷിച്ചത്. ഐഎസിൽ ചേരാനും ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് 2017 ലാണ്.ഐഎസില്‍ ചേരാനായി 2016 ഒക്ടോബറില്‍ ഇയാൾ തുര്‍ക്കിയിലേക്ക് പോയി. ആദ്യം മലേഷ്യവഴി തുര്‍ക്കിയിലേക്ക് പോകാനായി ഇയാൾ ശ്രമം നടത്തിയിരുന്നു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വച്ച് ഇയാളെ പിടിക്കപ്പെടുകയായിരുന്നു. പിന്നീട തായ്ലൻഡ് വഴി തുര്‍ക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും ഇയാൾ പിടിയിലാവുകയായിരുന്നു.