ശബരിമലയിൽ മകരവിളക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു.ഇതിന്റെ ഭാഗമായി സന്നിധാനത്ത് അണുവിമുക്തമാക്കാനുള്ള ജോലികൾ ദേവസ്വം മരാമത്ത് വിഭാഗം തുടരുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകള്‍ സപര്‍ശിക്കാനിടയുള്ള എല്ലാ സ്ഥലങ്ങളും തെര്‍മ്മല്‍ ഫോഗിംങ്ങ് മെഷിന്റെ സഹായത്തോടെ അണു വിമുക്തമാക്കുന്ന ജോലികളാണ് നടന്ന് വരുന്നത്.ഇതു കൂടാതെ ശബരിമലയിൽ രോഗ വ്യാപനം ഏറ്റവും തീവ്രമായിരുന്ന സന്നിധാനത്ത് കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്ന ജോലികളും പുരോഗമിച്ച് വരികയാണ് .
അതേസമയം ശബരിമലയിൽ,മകരവിളക്ക് ദിവസമായ ജനുവരി 14 ന്, മുൻകൂട്ടി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്കർക്ക് മാത്രമെ അയ്യപ്പ ദർശനത്തിനുള്ള അനുമതി ഉണ്ടാവുകയുള്ളൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി. മകരവിളക്ക് ദിവസത്തേക്ക് ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങുവാൻ അനുവദിക്കുന്നതല്ലെന്നും പ്രസിഡൻ്റ് അറിയിച്ചു.
കോവിഡ്മാനദണ്ഡങ്ങളുടെ ഭാഗമായാണ് ശബരിമലയിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.