സംസ്ഥാനത്തെ കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയര്‍/ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പകല്‍ 11 നാണ് തിരഞ്ഞെടുപ്പ് നടക്കും. ഡപ്യൂട്ടി മേയര്‍/ ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് പകല്‍ രണ്ടിനാണ്. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ചയാണ് നടക്കുന്നത്.
ഇന്ന് തിരഞ്ഞെടുക്കുന്നത് സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയുമാണ്.സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തെരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. തദ്ദേശസ്ഥാപന ഓഫീസിലാണ് യോഗം. ഓരോ അംഗവും യോഗത്തിനെത്തിയ സമയം വരണാധികാരിയുടെ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം.ക്വാറം വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയാണ് . ക്വാറം തികഞ്ഞില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റണം. ആ യോഗത്തില്‍ ക്വാറം നോക്കില്ല. അധ്യക്ഷരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വരണാധികാരി മുമ്പാകെയും ഉപാധ്യക്ഷര്‍ അധ്യക്ഷര്‍ക്ക് മുമ്പാകെയും പ്രതിജ്ഞചെയ്യണം.
ഏറെ ചർച്ചകൾക്ക് ഒടുവിൽ തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന് എം കെ വര്‍ഗീസ് എല്‍ഡിഎഫ് പിന്തുണയോടെ മേയറാകും. 5 വര്‍ഷം മേയര്‍ സ്ഥാനം വേണമെന്നായിരുന്നു ആവശ്യമെങ്കിലും ഒടുവില്‍ 2 വര്‍ഷമെന്ന ധാരണയിലെത്തി.സിപിഎമ്മിലെ രാജശ്രീ ഗോപന് ഡപ്യൂട്ടി മേയറാകും.
കണ്ണൂർ കോർപ്പറേഷനിൽ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ രഹസ്യ വോട്ടെടുപ്പില്‍ ടി ഒ മോഹനനെ മേയര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു.മേയര്‍ സ്ഥാനത്തേക്ക് തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്, കൊല്ലത്ത് പ്രസന്ന ഏണസ്റ്റ്, കൊച്ചിയില്‍ എം അനില്‍കുമാര്‍, കോഴിക്കോട്ട് ബീന ഫിലിപ്പ് എന്നിവരുടെ പേരുകള്‍ ഇടതു മുന്നണി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56