തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് നടന്നa തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും.തികഞ്ഞ ആത്മവിശ്വാസത്തിലും വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം. ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വികസനത്തേക്കാള്‍ കൂടുതൽ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയത്.
നാളെ രാവിലെ എട്ടു മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.ആദ്യം കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക.ബുധന്‍ രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ എത്തിക്കാന്‍ സമയമുണ്ട്.സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും എണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ്മാനദണ്ഡങ്ങൾ കർശനമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാണ്.തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്സൈറ്റും ഒരുക്കിക്കഴിഞ്ഞു .