ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വെര്‍ച്വല്‍ക്യൂ വഴി സന്നിധാനത്ത് ദര്‍ശനം നടത്തിയവരുടെ ഏണ്ണം മുപ്പത്തൊന്നായിരം കടന്നു. ദര്‍ശനത്തിന് എത്തിയ തീർത്ഥാടകാരിൽ അധികപേരും തമിഴ്നാട്ടില്‍ നിന്ന് ഉള്ളവരാണ്. ഇതുവരെ സന്നിധാനത്ത് ലഭിച്ച വരുമാനം മൂന്നരകോടി കടന്നു. സീസൺ ആരംഭിച്ച് ഇരുപത്തിമൂന്ന് ദിവസം പിന്നിട്ടപ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴി 31138 തീർത്ഥാടകർ ദര്‍ശനംനടത്തിയെന്നാണ് ഔദ്യോഗിക സ്ഥിരികരണം.
ശബരിമലയില്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര് ദര്‍ശനത്തിനായി എത്തിയത്.തമിഴ്നാട്ടിൽ നിന്ന് 19743 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദർശനം നടത്തിയത്. ആന്ധ്രയില്‍ നിന്ന് 5570 പേര്‍ദര്‍ശനം നടത്തി.കേരളത്തില്‍ നിന്ന് 1908പേർ മാത്രമാണ് ശബരിമലയില്‍ എത്തിയത്. തീര്‍ത്ഥാടകരുടെ ഏണ്ണം വർദ്ധിപ്പിച്ചതോടെ വരുമാനത്തിലും നേരിയ വര്‍ദ്ധന ഉണ്ടായി. മണ്ഡലകാലം തുടങ്ങി 23 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 3കോടി 82 ലക്ഷം രൂപയാണ്.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 66കോടിരൂപയായിരുന്നു. സന്നിധാനത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകരുടെ എണ്ണം ഇനി കൂട്ടേണ്ടെന്ന നിലപാടിലാണ് ദേവസ്വംബോര്‍ഡ്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി ഈ ആഴ്ച വീണ്ടും യോഗം ചേരും.കൊറോണ വ്യാപനം കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും തങ്ങുന്ന ജീവനക്കാരില്‍ കൊറോണ പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സന്നിധാനത്ത് കഴിഞ്ഞ ദിവസം ഒന്‍പത് പേരിലാണ് കൊറോണ സ്ഥിരികരിച്ചത്. കൊറോണ രോഗബാധ സ്ഥിരികരിച്ചവരില്‍ ദേവസ്വംബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരും ഉണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വംബോര്‍ഡ് അധികൃതര്‍ അറിയിച്ചു.